Friday 18 March 2016

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.17

'കേരളാ സുന്നി'കള്‍ പറയുന്നു: ചെണ്ടകള്‍ മുട്ടികൊണ്ട് ശൈഖന്മാരുടെ  ഖബറുകള്‍ സിയാറത്ത് ചെയ്യാം. 
 

 
കേരളാ സുന്നി'കള്‍ പറയുന്നു:  "ശൈഖന്മാരുടെ  മഖ്ബറ സ്ഥലത്ത് വച്ച് ചെണ്ടമുട്ട്  ജാഇസോ, മക്റൂഹോ, വിലങ്ങേണ്ടതോ  എന്ന് അല്ലാമത്ത് റംലി(റ) തങ്ങളോട് ചോദിക്കപ്പെട്ടതിന് തുടി അല്ലാത്ത  എല്ലാ ചെണ്ടമുട്ടുകളും ഹലാലാകുന്നു. ഇരുഭാഗം വട്ടമൊത്തതും നടുകുടുങ്ങി നീളത്തിലുള്ളതുമായ തുടി മുട്ടല്‍ ഹറാമുമാകുന്നു. വിരോധത്തിന്‍റെ ചെണ്ടകള്‍ അല്ലാത്ത ചെണ്ടകള്‍ മുട്ടുന്നതിനെ വിലങ്ങപ്പെട്ടതല്ല. (സുന്നി വോയ്സ് 1979, മാര്‍ച്ച്).
 
എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു:  നബി(സ)യോ അവിടുത്തെ സഹാബത്തോ തുടി അല്ലാത്തതോ മറ്റോ ആയ ഏതെങ്കിലും ചെണ്ട മുട്ടല്‍ ഇസ്ലാമില്‍ അനുവദനീയമാക്കിയതിനോ ആ നിലക്ക്  ചെണ്ടകള്‍ മുട്ടി ഖബറുകള്‍ സിയാറത്ത്  ചെയ്തതിനോ സ്വഹീഹായ ഒരൊറ്റ രേഖ പോലും ഇസ്ലാമില്‍ ഇല്ല. സ്വന്തിഷ്ട്ത്തിനൊത്ത് പുതിയ രീതിയിലുള്ള ഇത്തരം സിയാറത്ത് നിര്‍മ്മാണം തെറ്റാണ്.
 
നബി(സ) പറയുന്നു:- " നിങ്ങള്‍ പുതുനിര്‍മ്മിതികളെ സൂക്ഷിക്കുക.കാരണം എല്ലാ പുതുനിര്‍മ്മിതികളും തെറ്റാണ്. (തിര്‍മുദി, ഇബ്നുമാജ)
 
ഇതിനെല്ലാം പുറമെ ചെണ്ടകൊട്ട് സംഗീതഉപകരണമാണ്. അത്  റസൂല്‍(സ) വിലക്കിയ കാര്യമാണ്. അവിടുന്ന് വിലക്കിയ കാര്യത്തില്‍ പറയുന്നത് കാണുക:-
"പൈശാചികമായ ധമവാദ്യങ്ങളും,കൊട്ട്, കുഴലൂത്ത് തുടങ്ങിയ സംഗീതോപകരണങ്ങള്‍ കൊണ്ടുള്ള അലാപനവുമാണ് ഒന്ന്" (ഹാകിം). ഇങ്ങിനെയുള്ള കൊട്ടുകള്‍ ഖബര്‍ സിയാറത്തിനോടനുബന്ധിച്ച് വിലക്കപ്പെട്ടതല്ല എന്ന ഫത് വ പൈശാചികം തന്നെയാണ്. ഖബര്‍സ്ഥാന്‍ ചെണ്ട കൊട്ടാനുള്ള സ്ഥലമല്ല. മരണത്തെ കുറിച്ച് മനുഷ്യന്‍ ചിന്തിച്ചു പോകുന്ന സ്ഥലമാണത്.
 
 

Wednesday 2 March 2016

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.16

'കേരളാ സുന്നി'കള്‍ പറയുന്നു: ഖബറിന്മേല്‍ എഴുതല്‍ അനുവദനീയമാണ്.
 

 
 
കേരള 'സുന്നി'കള്‍ പറയുന്നു: " വലിയ്യിന്‍റെയും ആലിമിന്‍റെയും ഖബറിന്മേല്‍ സിയാറത്ത്  ചെയ്യാപ്പെടാനും ആദരിക്കപ്പെടാനും വേണ്ടി എഴുതി വെക്കുന്നത്  കറാഹത്തില്‍ നിന്ന് ഒഴിവാണെന്ന് ബുജൈരിമി 1-495 ല്‍ രേഖപ്പെടുത്തിട്ടുമുണ്ട്." ("സുന്നി അഫ്കാര്‍. 1998 ഒക്ടോബര്‍ 14) 
 
ഇന്ന് മിക്കവാറും സുന്നി ഖബര്‍സ്ഥാനുകളില്‍ സാധാരണക്കാരുടെയും  അല്ലാത്തവരുടെയും ഖബറിന്മേല്‍ മരിച്ച ആളുകളുടെ പേരും വീട്ടുപേരും മരണതിയ്യതിയും  എഴുതിവക്കല്‍ മതമായി  മാറിയിട്ടുണ്ട്.
 
എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു:   പ്രവാചന്‍ (സ)യുടെയും സഹാബികളുടെയും കാലഘട്ടത്തില്‍ മരിച്ച മുസ്ലീംകള്‍ എല്ലാം മഹത്തുക്കള്‍  ആയിരുന്നു. എന്നിട്ട് പോലും ആദരിക്കപ്പെടാന്‍ എന്ന പേരിലോ  അല്ലാതെയോ  അവരുടെ ഖബറിന്മേല്‍ മരിച്ച ആളുടെ പേരോ,   വീട്ടുപേരോ, മരണത്തിയതിയോ മറ്റോ എഴുതിവച്ചതായ ഒരൊറ്റ മാതൃകയും സ്വഹീഹായി രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ സ്വന്തമിഷ്ടത്തിനൊത്ത് അതെല്ലാം മതത്തില്‍ അനുവദനീയമാക്കുന്നത് തെറ്റായ  കാര്യമാകുന്നു.
 
ജാബിര്‍(റ) നിവേദനം ചെയ്യുന്നു:- "ഖബര്‍ കുമ്മായമിടുന്നതും അതിന്മേല്‍ എഴുതുന്നതും എന്തെങ്കിലും വര്‍ദ്ധിപ്പിക്കുന്നതും നബി(സ) നിരോധിച്ചിട്ടുണ്ട്." (അബൂദാവൂദ്)
 
"ഖബറിന്മേല്‍ വല്ലതും എഴുതുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു."(ഇബ്നുമാജ)
 
"ഞാന്‍ നിങ്ങളോട് സംസാരിച്ചതില്‍ നിങ്ങള്‍ ഒന്നും വര്‍ദ്ധിപ്പിക്കരുത്.(അഹമദ്)