Saturday 31 August 2013

Zakath Calculator (സക്കാത്ത് കാല്‍ക്കുലേറ്റര്‍)

Microsoft Excel- ല്‍ ഡിസൈന്‍ ചെയ്ത മലയാളത്തിലുള്ള സക്കാത്ത്  കാല്‍ക്കുലേറ്റര്‍ 

Zakath calculator Malayalam Excel file




Note 1 : മലയാളം ഫോണ്ട് വ്യക്തമാകുന്നില്ലെങ്കില്‍ ഈ Excel Sheet-ന്‍റെ കൂടെ നല്‍കിയിട്ടുള്ള Font ഇന്‍സ്റ്റാള്‍ ചെയ്യുക.

ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട രൂപം:
ഡൌണ്‍ലോഡ് ചെയ്ത Font,  C:\Windows\Fonts എന്ന ഫോള്‍ഡറിന്‍റെ അകത്ത് പേസ്റ്റ് ചെയ്യുക. Done!!!


Note 2 : ഈ Excel Worksheet ഉപയോഗിച്ച് വാര്‍ഷിക സക്കാത്ത് കണക്കാക്കുന്നത് എങ്ങിനെയുന്നതിനുള്ള ഒരു Example(PDF File) ഈ Excel Sheet-ന്‍റെ കൂടെ ചേര്‍ത്തിട്ടുണ്ട്.



Wednesday 28 August 2013

മരിച്ച വീട്ടില്‍ ഭക്ഷണമുണ്ടാക്കല്‍

മരണം നടന്ന വീട്ടില്‍ മരണത്തിന്‍റെ 3, 7, 14, 40 എന്നീ ദിവസങ്ങള്‍ക്കും ആണ്ടിനും പ്രത്യേകതകള്‍ കല്‍പ്പിക്കുകയും ആ ദിവസങ്ങളില്‍ പ്രത്യേക ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ സല്‍ക്കരിക്കുകയും ചെയ്യുന്ന സമ്പ്രദായം നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടു വരുന്നു. ഇപ്പോഴിതാ അത് പോയിപ്പോയി മരണദിവസം തന്നെ സദ്യയുണ്ടാക്കി സല്‍ക്കരിക്കുന്നേടത്തോളമെട്ടിയിട്ടുണ്ട്! എന്നാല്‍ ഈ സമ്പ്രദായത്തിന് ഇസ്ലാമില്‍ യാതൊരു മാതൃകയും കാണാന്‍ സാധ്യമല്ല. അതിനാല്‍ തന്നെ അത് അനാചാരമാണെന്ന് തീര്‍ത്ത് പറയാനും സാധിക്കും.

മരണവീട്ടുകാര്‍ തങ്ങളുടെ ഉറ്റ ബന്ധുവിന്‍റെ വേര്‍പാടിലുള്ള ദുഃഖവും മറ്റു പ്രയാസങ്ങളും കാരണം മരണം നടന്ന ആദ്യത്തെ ഒന്ന് രണ്ടു ദിവസങ്ങളില്‍ സ്വന്തം വിശപ്പിന്‍റെ കാര്യമോ ഭക്ഷണത്തിന്‍റെ കാര്യമോ ശ്രദ്ധിച്ചെന്ന് വരില്ല. അതിനാല്‍ ആ സമയങ്ങളില്‍ അയല്‍വാസികളോ അടുത്ത ബന്ധുക്കളോ അവര്‍ക്ക് അങ്ങോട്ട്‌ ഭക്ഷണമുണ്ടാക്കി കൊടുക്കുകയാണ് വേണ്ടത് ഇതാണ് ഈ സമയത്ത് ഇസ്ലാം പഠിപ്പിക്കുന്നതും. അതല്ലാതെ അവരുടെ ദുഃഖം വകവക്കാതെ അവിടെ ഭക്ഷണമുണ്ടാക്കി തിന്നുന്നതല്ല. അതാകട്ടെ അനാചാരവുമാണ്. ഉംദ തന്നെ അക്കാര്യം വ്യക്തമാക്കുന്നത് നോക്കൂ:

ഉംദത്തുസ്സാലിക്  പേജ്:26
Click on  image to enlarge


ᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥ


ഈ ഉദ്ധരണിക്ക് മുസ്ലിയാക്കന്മാര്‍ തന്നെ നല്‍കുന്ന അര്‍ഥം ശ്രദ്ധിക്കുക:

ഉംദ പരിഭാഷ പേജ്:131, പരിഭാഷകന്‍: അബ്ദുറഹിമാന്‍ മഖ്ദൂമി, പൊന്നാനി
Click on  image to enlarge


ഉംദ പരിഭാഷയും വ്യാഖ്യാനവും: 2/441,442. പി.മുഹമ്മദ്‌ മുസ്ലിയാര്‍ മേല്‍മുറി
Click on  image to enlarge
നോക്കൂ, മരിച്ച വീട്ടില്‍ ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ വിളിച്ച് തീറ്റിക്കുന്ന സമ്പ്രദായം അനാചാരമാണെന്ന് (ബിദ്അത്ത്) ഉംദ ഇവിടെ പ്രഖ്യാപിക്കുന്നു.

മാത്രമല്ല, ഈ ചടങ്ങ് മതത്തിന്‍റെ പേരില്‍ നടത്തുന്നവര്‍ ലക്ഷ്യം വെക്കുന്നത് അത് വഴി മയ്യിത്തിന് പ്രതിഫലം ലഭിക്കണം എന്നതാണ്. അതല്ലാതെ മറ്റെന്തെങ്കിലും ഭൗതിക ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ല.  എന്നാല്‍ ഈ വ്യക്തമായ വസ്തുതയെ രണ്ടു മുസ്ലിയാക്കന്മാര്‍ കോട്ടി മാറ്റി അവതരിപ്പിക്കുന്നത് നോക്കൂ:


ഉംദ പരിഭാഷ പേജ്: 79, പരിഭാഷകന്‍: കെ.വി. മുഹമ്മദ്‌ മുസ്ലിയാര്‍ പന്താവൂര്‍
Click on  image to enlarge



ഉംദ പരിഭാഷ പേജ്: 150, പരിഭാഷകന്‍: ഇബ്രാഹീം പുത്തൂര്‍ ഫൈസി
Click on  image to enlarge



നോക്കൂ, എത്ര വലിയ അട്ടിമറിയാണിവിടെ നടത്തിയിരിക്കുന്നത്! മയ്യിത്തിന്‍റെ വീട്ടുകാര്‍ പൊതുജനത്തിന് ഭക്ഷണം കൊടുക്കുന്നതിന്‍റെ ലക്ഷ്യമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് "കരയാന്‍ വേണ്ടി" എന്നാണല്ലോ? ഇത് വ്യക്തമായ തട്ടിപ്പാണെന്നതില്‍ സംശയമില്ല!  കാരണം മൂലഗ്രന്ഥത്തില്‍ അപ്രകാരമൊരു വ്യാഖ്യാനമോ ബ്രേക്കറ്റോ നല്‍കിയിട്ടില്ല! അഥവാ, തങ്ങളുടെ അനാചാരത്തെ പള്ളിദര്‍സുകളില്‍ ഓതി പഠിപ്പിക്കുന്ന ഉംദ തന്നെ എതിര്‍ക്കുന്നത് സാധാരണക്കാരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനാണ് മുസ്ലിയാക്കന്മാര്‍ ഈ ക്രൂരത കാണിച്ചിരിക്കുന്നത്. 

ചുരുക്കത്തില്‍, മയ്യിത്തിന്‍റെ വീട്ടുകാര്‍ തങ്ങളുടെ ഉറ്റ ബന്ധുവിന്‍റെ മരണത്തിലുള്ള ദുഃഖത്തിലും പ്രയാസത്തിലുമായതിനാല്‍ അവരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട് അവര്‍ക്ക് അങ്ങോട്ട്‌ ഭക്ഷണമുണ്ടാക്കികൊടുക്കലാണ് ഇസ്ലാമിക ചര്യ. അതിലപ്പുറം മയ്യിത്തിന് പ്രതിഫലം കിട്ടാന്‍ വേണ്ടി എന്ന ഉദ്ദേശ്യത്തോടുകൂടെയാണെങ്കിലും മരണവീട്ടില്‍ പ്രത്യേകം ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ തീറ്റിക്കുന്ന സമ്പ്രദായം ബിദ്അത്താണെന്ന് ഉംദ പോലും പഠിപ്പിക്കുന്നു. ഇതില്‍ മേല്‍പറഞ്ഞ 3, 7, 14, 40, ആണ്ട് തുടങ്ങിയ എല്ലാ സമയത്തുള്ള സദ്യകളും ഉള്‍പ്പെടുന്നു.

(ഉംദ കിതാബും സുന്നിആചാരങ്ങളും - എസ്.എസ്. ചങ്ങലീരി)

Tuesday 27 August 2013

പോലിസ് മേധാവിയുടെ നല്ല പെരുമാറ്റത്തില്‍ ആകൃഷ്ടരായ അഞ്ച് പേര്‍ ഇസ്‌ലാം സ്വീകരിച്ചു.



മക്ക: പോലിസ് മേധാവിയുടെ നല്ല പെരുമാറ്റത്തില്‍ ആകൃഷ്ടരായ അഞ്ച് ഏഷ്യന്‍ വംശജര്‍ ഇസ്‌ലാം സ്വീകരിച്ചു. മക്കയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 

മക്കയ്ക്കു സമീപമുള്ള ചില പദ്ധതികളുടെ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന വാഹനം ഡ്രൈവറുടെ അശ്രദ്ധ മൂലം അമുസ്‌ലിമുകള്‍ക്ക് പ്രവേശനമില്ലാത്ത മക്കയ്ക്കുള്ളില്‍ പ്രവേശിച്ചു. ഹറമിന്റെ ഭാഗത്തേക്ക് ഓടിച്ചുപോയ വാഹനം പരിശോധനയ്ക്കായി നിര്‍ത്തി. വാഹനത്തലുണ്ടായിരുന്നവര്‍ അമുസ്‌ലിമാണെന്നറിഞ്ഞതോടെ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു.


തുടര്‍ന്ന് മതകാര്യ പോലിസില്‍ എത്തിച്ചു. പേടിച്ചരണ്ട സാധാരണക്കാരായ തൊഴിലാളികളെ പുഞ്ചിരി തൂകി മക്ക പോലിസ് മേധാവിയായ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ ഉസൈമി സ്വീകരിച്ചു. അബദ്ധത്തില്‍ മക്കയില്‍ പ്രവേശിച്ചതാണെന്ന് മനസ്സിലാക്കിയ പോലിസ് മേധാവി, അറബികളുടെ ആഥിത്യ മര്യാദയോടെയുള്ള പെരുമാറ്റമാണ് നല്‍കിയത്്. 

തൊഴിലാളികള്‍ക്ക് ഖഹ്‌വയും മിഠായിയും ഭക്ഷണവും നല്‍കി. പേടിച്ച് വിറച്ച് പോലിസ് സ്‌റ്റേഷനിലെത്തിയ തൊഴിലാളികള്‍ക്ക് പോലിസ് മേധാവിയുടെ പെരുമാറ്റം അമ്പരപ്പും ആശ്ചര്യവുമുളവാക്കി.

തൊഴിലാളികളിലൊരാള്‍ ഇങ്ങനെയല്ല താന്‍ പ്രതീക്ഷിച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, വിശുദ്ധ മതമാണ് തന്നെ ഇങ്ങനെ പെരുമാറാന്‍ പഠിപ്പിച്ചതെന്ന് മേധാവി വിശദീകരിച്ചു. മക്കയെകുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും വിശദീകരിച്ചതോടെ തങ്ങള്‍ക്ക് ഇസ്‌ലാം മതം സ്വീകരിക്കണമെന്ന് തൊഴിലാളിക ള്‍ താല്‍പര്യം പ്രകടിപ്പിച്ചു.

 പോലിസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ശഹാദത്ത് ചൊല്ലി. മക്കയിലും മദീനയിലും വഴിതെറ്റിയും അറിയാതെയും അമുസ്‌ലിമുകള്‍ പ്രവേശിക്കാറുണ്ട്. ഇവരെ പിടികൂടി അതിര്‍ത്തിക്കപ്പുറത്ത് കൊണ്ട് വിടുകയാണ് പതിവ്.

Sunday 25 August 2013

ക്രൈസ്തവ ദൈവസങ്കല്പം ഒരു മിഥ്യ

ക്രിസ്തു ഒരു ഇസ്രാഈല്‍ പ്രവാചകന്‍


ക്രിസ്തു ഇസ്രായീല്യര്‍ക്കിടയില്‍ നിയുക്തനായ ഒരു പ്രവാചകന്‍ മാത്രമായിരുന്നു. ഇതു പറയുമ്പോള്‍ യേശുക്രിസ്തു പറഞ്ഞ സന്ദേശങ്ങള്‍ ഇസ്രായീല്യര്‍ അല്ലാത്തവര്‍ക്ക് ബാധകമല്ലെന്നോ അദ്ദേഹത്തിലൂടെ ജാതികള്‍ക്ക് (യഹൂദരല്ലാത്തവര്‍) സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള മാര്‍ഗം ലഭിക്കുകയില്ലെന്നോ അര്‍ത്ഥമില്ല. ഇസ്രായീല്യര്‍ക്കിടയിലേക്ക് അയക്കപ്പെട്ട മോശെ പ്രവാചകന്‍ ഫറോവാ ചക്രവര്‍ത്തിയോട് സത്യമത പ്രബോധനം നടത്തിയത് പോലെ ക്രിസ്തുവും തന്‍റെ പരിധിയില്‍ പെട്ട യാഹൂദരല്ലാത്തവരോട് സത്യം - 'നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്' എന്ന യാഥാര്‍ഥ്യം- പ്രബോധനം ചെയ്തിരിക്കാം. പക്ഷേ, അദ്ദേഹത്തിന്‍റെ ആഗമനോദ്ധേശ്യം ഇസ്രായീല്യരെ ഉദ്ധരിക്കുകയെന്നതായിരുന്നു. ഇക്കാര്യത്തിലേക്ക് ഖുര്‍ആന്‍ ഇങ്ങനെ വെളിച്ചം വീശുന്നു 'അവനെ (യേശുവെ) ഗ്രന്ഥവും വിജ്ഞാനവും തൌറാത്തും ഇഞ്ചീലും അവന്‍  (അല്ലാഹു) പഠിപ്പിക്കുകയും ഇസ്രായീല്‍ സന്തതികളിലേക്ക് ഒരു ദൂതന്‍  (ആക്കുകയും ചെയ്തു) - ആലുഇംറാന്‍ 48-49


ഇക്കാര്യം ബൈബിളും സമ്മതിക്കുന്നുണ്ട്. മതപ്രബോധനത്തിന് തന്‍റെ പന്ത്രണ്ട് ശിഷ്യന്‍മാരെ ചുമതലപ്പെടുത്തി അയക്കുമ്പോള്‍ ക്രിസ്തു പറഞ്ഞതിങ്ങനെയാണ്. 'നിങ്ങള്‍ വിജാതീയരുടെ അടുത്തേക്ക്‌ പോകരുത്; സമരിയക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത ഇസ്രായീര്‍ വംശത്തിലെ നഷ്ടപെട്ടു പോയ ആടുകളുടെ അടുത്തേക്ക് പോകുവീന്‍' (മത്തായി 10:5)

'യേശു അവിടെ നിന്ന് പുറപ്പെട്ട് ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോള്‍ ആ പ്രദേശത്ത് നിന്ന് ഒരു കാനാന്‍കാരി (യഹൂദ സമുദായത്തില്‍പെടാത്ത ഒരു വര്‍ഗ്ഗത്തില്‍ പെട്ട സ്ത്രീ) വന്നു കരഞ്ഞപേക്ഷിച്ചു: കര്‍ത്താവെ, ദാവീദിന്‍റെ പുത്രാ, എന്നില്‍ കനിയേണമേ! എന്‍റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാല്‍ അവന്‍ ഒരു വാക്ക് പോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാര്‍ അവനോട് അഭ്യര്‍ത്ഥിച്ചു. അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ. അവന്‍ മറുപടി പറഞ്ഞു: ഇസ്രാഈല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവെ, എന്നെ സഹായിക്കേണമേ എന്നപേക്ഷിച്ചു. അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല'.(മത്തായി 15: 21-26)

ക്രിസ്തുവിന്‍റെ ദൗത്യം ഇസ്രാഈല്യര്‍ക്കിടയിലേക്ക് ആണെങ്കിലും ആ സ്ത്രീയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന മാനിച്ച് അവളുടെ മകളുടെ അസുഖം മാറ്റികൊടുത്തതായി(മത്തായി 15: 27-28) തുടര്‍ന്ന്‍ വിശദീകരിക്കുന്നതില്‍ നിന്നും അദ്ദേഹം വിജാതീയരെ തീരെ അവഗണിച്ചിരുന്നില്ലെന്ന്‍ മനസ്സിലാകുന്നുണ്ട്. എങ്കിലും ' ഇസ്റാഈല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളെ' അഥവാ യഹൂദന്മാര്‍ക്കിടയില്‍ നിന്നും വഴി പിഴച്ചു പോയവരെ നേരെയാക്കുകയായിരുന്നു ക്രിസ്തുവിന്‍റെ നിയോഗത്തിന്‍റെ പ്രധാന ഉദ്ദേശമെന്നു ഈ വചനങ്ങളില്‍ നിന്നും സുതരാം വ്യക്തമാകുന്നു.

യേശു, മോശെ പ്രവാചകന്‍ കൊണ്ട് വന്ന ന്യായ പ്രമാണത്തിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളെ നയിക്കാനാണ് നിയോഗിക്കപ്പെട്ടത്. ജീവിത കര്‍മ്മങ്ങളും നിയമങ്ങളും നിരോധങ്ങളുമെല്ലാം മോശേയടേത് പിന്തുടരുക മാത്രമാണ് ക്രിസ്തു ചെയ്തത്. ' ന്യായ പ്രമാണത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്' (മത്തായി 5: 17) എന്ന ക്രിസ്തുവിന്‍റെ വചനം ന്യായപ്രമാണത്തിന്‍റെ നടത്തിപ്പ് മാത്രമാണ്; പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയല്ല തന്‍റെ ആഗമനോദ്ദേശം എന്ന് വ്യക്തമാകുന്നു. 'ഈ പ്രമാണങ്ങളില്‍ നിസ്സാരമായ ഒന്ന് ലംഘിക്കുകയോ, ലംഘിക്കുവാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്ന്‍  വിളിക്കപ്പെടും.' (മത്തായി 5:19) എന്ന ക്രിസ്തു വചനത്തെ വക വക്കാതെ ന്യായ പ്രമാണത്തിലെ കല്‍പ്പനകളില്‍ പലതും അവഗണിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് വിശുദ്ദ പൗലോസ് തന്‍റെ ' അഭിനവ ക്രിസ്തു മതം' സ്ഥാപിച്ചത്.

ക്രിസ്തു എന്ന മനുഷ്യന്‍



മറ്റേതൊരു പ്രവാചകനെ പ്പോലെ ക്രിസ്തുവും ഒരു മനുഷ്യന്‍ മാത്രമായിരുന്നു. സമൂഹത്തില്‍ ജീവിക്കുകയും മാനുഷികമായ കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്ത അദ്ദേഹം തന്‍റെ സഹജീവികളെപ്പോലെ  സകല വികാരങ്ങളുമുള്ളവനുമായിരുന്നു. ബൈബിള്‍ പറയുന്ന ക്രിസ്തു ഇസ്രായീല്‍ മക്കള്‍ക്ക്‌ വഴി കാട്ടിയായിരുന്നു. നിഷ്കളങ്കനായിരുന്നു; സ്വന്തം മാതൃകയിലൂടെ സമൂഹത്തെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ ശ്രമിച്ച മഹാനായിരുന്നു. പക്ഷെ, ദൈവമല്ല. ദൈവത്തിന്‍റെ അവതാരവുമല്ല. ത്രിയേകദൈവങ്ങളില്‍ ഒരുവനുമല്ല. ഒരു പ്രവാചകന്‍ മാത്രം. മുന്‍പ് കഴിഞ്ഞു പോയതും ക്രിസ്തുവിന് ശേഷം വരാനിരിക്കുന്നതുമായ പ്രവാചകന്മാരെ പോലുള്ള ഒരു പ്രവാചകന്‍.

ക്രിസ്തു ഒരു മനുഷ്യനായിരുന്നു. ദൈവത്തിനുണ്ടാവാന്‍ പാടില്ലാത്ത പല സ്വഭാവങ്ങളും യേശുവില്‍ നാം കാണുന്നുണ്ട്. 

  • അബ്രഹാമിന്‍റെയും ദാവീദിന്‍റെയും പുത്രപരമ്പരയില്‍ യേശു ജനിക്കുന്നു.(ദൈവത്തിന് മുന്‍ഗാമികളും ജനനവും) മത്തായി 1:1
  • ക്രിസ്തു പരിഛേദനയേല്‍ക്കുന്നു. ലൂക്കോസ് 2:21
  • യേശു മുല കുടിക്കുന്നു. ലൂക്കോസ് 11:27
  • ക്രിസ്തു കഴുതപ്പുറത്ത് യാത്ര ചെയ്യുന്നു. മത്തായി 21:5
  • ക്രിസ്തു ഭക്ഷണവും പാനീയവും ഉപയോഗിക്കുന്നു. മത്തായി 11:19
  • കിടപ്പാടമില്ലാത്ത ക്രിസ്തു. മത്തായി 8:20
  • യേശു വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു. യോഹന്നാന്‍ 19:23
  • സഹോദരീ സഹോദരന്മാരുള്ള ക്രിസ്തു. മത്തായി 13: 55,56
  • ക്രിസ്തുവിന്‍റെ വളര്‍ച്ചക്കനുസരിച്ച് ജ്ഞാനം വര്‍ദ്ധിക്കുന്നു. ലൂക്കോസ് 21:40
  • സ്വമേധയാ ഒന്നും ചെയ്യാത്ത ക്രിസ്തു. യോഹന്നാന്‍ 19:23
  • അന്ത്യനാളിനെ കുറിച്ച് ഒന്നും അറിയാത്ത ക്രിസ്തു. മാര്‍ക്കോസ് 13:32
  • അത്തിമരത്തിന്‍റെ ഫലദായക സമയം പോലും അറിയാത്ത മിശിഹ. മാര്‍ക്കോസ് 13:32
  • സഹനത്തിലൂടെ അനുസരണം അഭ്യസിക്കുന്ന ക്രിസ്തു. എബ്രേയര്‍ 5:8
  • യേശുവിന് വിശപ്പ്‌ അനുഭവപ്പെടുന്നു. മാര്‍ക്കോസ് 11:12, മത്തായി 4:2, മത്തായി 21:28
  • ക്രിസ്തുവിന് ദാഹം അനുഭവപ്പെടുന്നു. യോഹന്നാന്‍ 19:28
  • യേശു ഉറങ്ങുന്നു. മത്തായി 8:24, ലൂക്കോസ് 8:23,  മാര്‍ക്കോസ് 4:38
  • യേശു ക്രിസ്തു യാത്ര ചെയ്ത് ക്ഷീണിക്കുന്നു. യോഹന്നാന്‍ 4:6
  • യേശു അസ്വസ്ഥനായി നെടുവീര്‍പ്പിടുന്നു. യോഹന്നാന്‍ 11:33
  • ക്രിസ്തു കരയുന്നു. യോഹന്നാന്‍ 11:35
  • ദുഃഖിക്കുന്നവനായ യേശു. മത്തായി 26:36
  • അസത്യത്തിനെതിരെ ശക്തി പ്രയോഗിക്കുന്ന യേശു. യോയന്നാന്‍ 2:13-15
  • വാളെടുക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ക്രിസ്തു. ലൂക്കോസ് 22:36
  • യഹൂദരെ ഭയക്കുന്ന യേശു. യോഹന്നാന്‍ 11:53,54
  • യേശു ഒറ്റു കൊടുക്കപ്പെടുന്നു. യാഹോന്നാന്‍ 18:2
  • യേശു ബന്ധിക്കപ്പെടുന്നു. 
  • യേശു അപമാനിക്കപ്പെടുന്നു. മത്തായി 26:67
  • യേശുവിന് അടി കിട്ടുന്നു. യോഹന്നാന്‍ 18:22
  • ക്രിസ്തു മരണത്തെ ഭയക്കുന്നു. മാര്‍ക്കോസ് 14:36
  • ക്രിസ്തു ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. മത്തായി 26:42
  • ക്രിസ്തുവിനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ദൂതന്‍ പ്രത്യക്ഷപ്പെടുന്നു. ലൂക്കോസ് 22:43
ഇനി നമുക്ക് ചിന്തിക്കാം. ക്രിസ്തു ദൈവമാണോ? അതോ മനുഷ്യനോ? ബുദ്ധിശക്തി സഭകള്‍ക്ക് പണയം വെച്ചിട്ടില്ലാത്തവരെല്ലാം പറയും 'ക്രിസ്തു ഒരു മനുഷ്യന്‍ മാത്രം' എന്ന്.

'ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല . അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ട് കുടുക്കിലാകുമ്പോഴാണ്.(യാക്കോബ 1:13,14) ' എന്ന പുതിയ നിയമത്തിലെ തന്നെ പ്രസ്താവനയും 'അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പ്പത് ദിവസം അവിടെ കഴിഞ്ഞു കൂടി.(ലൂക്കോസ് 4:2) എന്ന ലൂക്കോസിന്‍റെ വചനവും കൂട്ടി വായിക്കുമ്പോഴും ക്രിസ്തു ദൈവമല്ലെന്ന യാഥാര്‍ത്ഥ്യം നമുക്ക് മുന്നില്‍ അനാവൃതമാകുന്നു.ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ലെങ്കില്‍, പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട ക്രിസ്തു എതായിരുന്നാലും ദൈവീക സ്വഭാവം ഉള്‍കൊള്ളുന്നില്ലെന്നും അതിനാല്‍ തന്നെ ദൈവമല്ലെന്നും വ്യക്തമാണ്.

വേദപുസ്തക നിഘണ്ടു എഴുതുന്നു: ' ആദ്യത്തെ മൂന്ന് സുവിശേഷങ്ങളില്‍ യേശു യഥാര്‍ത്ഥ മനുഷ്യത്വമുള്ളവനാണെന്ന് കാണുന്നു. അവന്‍ ശരീരത്തിലും ബുദ്ധിയിലും സ്വാഭാവികമായി വളര്‍ച്ച പ്രാപിച്ചു. വിശപ്പും ദാഹവും അനുഭവിച്ചു. ഉപദ്രവങ്ങള്‍ സഹിച്ചു. സന്തോഷം, ദുഃഖം, സ്നേഹം, കോപം ആദിയായവ എല്ലാ മനുഷ്യരെയും പോലെ അവനും ഉണ്ടായിരുന്നു. സാധാരണ മനുഷ്യരേക്കാളും ജ്ഞാനിയായിരുന്നുവെങ്കിലും സര്‍വ്വജ്ഞത ഉണ്ടായിരുന്നില്ല.' (റവ: എ സി ക്ലേയിറ്റന്‍: വേദപുസ്തക നിഘണ്ടു. പേജ് 413).നിഘണ്ടു തുടരുന്നു. അത്തിവൃക്ഷത്തില്‍ ഫലമുണ്ടായിരിക്കുമെന്ന് വിചാരിച്ച് ചെന്ന് നോക്കുമ്പോള്‍ ഫലമുണ്ടായിരുന്നില്ല. അവന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ സ്വന്തം ശക്തിയാലല്ല, ദൈവ വിശ്വാസത്തിലാണ് ചെയ്തതെന്ന് വിചാരിപ്പാന്‍ ന്യായമുണ്ട്. യേശു അവതാര പുരുഷനായി വന്നപ്പോള്‍ അവനു മനുഷ്യചിത്തവും ദൈവ ചിത്തവും എന്നിങ്ങനെ രണ്ടു ചിത്തങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതിന് ഈ സുവിശേഷങ്ങളില്‍ യാതൊരു ആധാരവുമില്ല. പേജ്:414

മനുഷ്യനായ പ്രവാചകനായിരുന്ന യേശുവിന്‍റെ പ്രസ്താവന നോക്കുക: "സാത്താനെ എന്നെ വിട്ടു പോ, നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ" (മത്തായി 4: 10,11). ഇതില്‍ നിന്നും മനസ്സിലാകുന്ന യാഥാര്‍ത്ഥ്യമെന്താണ്?
  • കര്‍ത്താവിനെ നമസ്കരിക്കണം.
  • അവനെ മാത്രമേ ആരാധിക്കാവൂ.
ഈ കല്‍പ്പനകള്‍ കാറ്റില്‍ പറത്തികൊണ്ട്, ക്രിസ്തു പ്രതിമക്ക് മുന്നില്‍ നമസ്കരിക്കുന്നവരും പുണ്യവാളന്മാരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരുമായ യാഥാസ്ഥിക ക്രിസ്ത്യാനികളും ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കുകയും അവന്‍റെ നാമത്തില്‍ അസുഖങ്ങള്‍ മാറ്റികൊടുക്കാന്‍ വേണ്ടി അവനോട് കരഞ്ഞു പറയുകയും ചെയ്യുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങളും, പരിശുദ്ധാമാവ് നിറഞ്ഞവരായതിനാല്‍ സഭക്കും സഭാധ്യക്ഷന്മാര്‍ക്കും അപ്രമാദിത്വം കല്‍പ്പിക്കുന്ന വ്യത്യസ്ത സഭാ വിഭാഗങ്ങളും ചെയ്യുന്നത് ക്രിസ്തുവിനോടുള്ള വ്യക്തമായ ധിക്കാരമല്ലാതെ മറ്റൊന്നുമല്ല.


(എം.എം. അക്ബര്‍ എഴുതിയ 'ക്രൈസ്തവ ദൈവസങ്കല്പം ഒരു മിഥ്യ' എന്ന പുസ്തകത്തില്‍ നിന്ന്)

Thursday 22 August 2013

രക്ത ചംക്രമണവും പാല്‍ ഉല്‍പാദനവും



മുസ്‌ലിം ശാസ്ത്രജഞനായ ഇബ്നു നഫീസ്( Ibn Nafees) രക്ത ചംക്രമണത്തെക്കുറിച്ച് (Blood Circulation) വിവരിക്കുന്നതിന് 600 വര്‍ഷങ്ങള്‍ക്കും, വില്യം ഹാര്‍വെ (William Harway) ഈ വിവരം പാശ്ചാത്യ ലോകത്തെത്തിക്കുന്നതിന് 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പും വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടിരിക്കുന്നു.

ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കുള്ള പോഷണവും സ്വാംശീകരണവും ആമാശയത്തില്‍ നടക്കുന്നതെങ്ങിനെയെന്ന് പ്രസ്തുത കണ്ടെത്തലിനും ഏതാണ്ട് പതിമൂന്ന്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവതരിച്ച ഖുര്‍ആനീക വചനം സൂക്ഷ്മ വേദിയായ വിവരണം നല്‍കി. പാലിന്‍റെ ഘടകങ്ങളെക്കുറിച്ചുള്ള ഖുര്‍ആനീക വിവരണമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 

ആമാശയങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആനീക സൂക്തം മനസ്സിലാക്കുന്നതിന് ആമാശയത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളും ഭക്ഷണത്തിന്‍റെ വിവിധ ഘടകങ്ങള്‍ രക്തത്തിലൂടെയും കരളിന്‍റെ പ്രവര്‍ത്തനത്തിലൂടെയും വ്യാപിക്കുന്ന അത്യന്തം സങ്കീര്‍ണ്ണമായ പ്രക്രിയകളെ കുറിച്ചും അറിഞ്ഞിരിക്കണം. രക്തത്തിലൂടെയാണ് എല്ലാം വിവധ അവയവങ്ങളിലെത്തുന്നത്. പാലുല്‍പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ കാര്യവും വ്യത്യസ്തമല്ല.

ലളിതമായി വിശദീകരിച്ചാല്‍ ആമാശയത്തിലെ ചില പദാര്‍ഥങ്ങള്‍ ആമാശയഭിത്തിയിലേക്ക് തന്നെ പ്രവേശിക്കുന്നു. ഇവ രക്തവ്യൂഹത്തിലൂടെ വിവിധ അവയവങ്ങളിലേക്ക് വ്യാപിക്കുന്നു.

ഈ ആശയങ്ങള്‍ കൂടുതല്‍ മികച്ച രൂപത്തില്‍ അവതരിപ്പിക്കുന്ന ഖുര്‍ആനീക സൂക്തങ്ങള്‍ കാണുക:

وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖنُّسْقِيكُم مِّمَّا فِي بُطُونِهِ مِن بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَائِغًا لِّلشَّارِبِينَ(16:66)
'കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്‌. അവയുടെ ഉദരങ്ങളില്‍ നിന്ന്‌ കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു.' (വിശുദ്ധ ഖുര്‍ആന്‍ 16:66)


وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِي بُطُونِهَا وَلَكُمْ فِيهَا مَنَافِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ(23:21)
'തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്‌. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്‌. അവയില്‍ നിന്ന് (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.' (വിശുദ്ധ ഖുര്‍ആന്‍ 23:21)

കന്നുകാലികളിലെ പാലുല്‍പാദനവുമായി ബന്ധപ്പെട്ട ഖുര്‍ആനിന്‍റെ വിവരണവും ആധുനിക ശരീരശാസ്ത്ര  വസ്തുതകളും അത്യന്തം പൊരുത്തപ്പെടുന്നു.

ഈ വിഷയം സാക്കിര്‍ നായിക്ക് വിശദീകരിക്കുന്നത് കാണാന്‍ താഴെയുള്ള വീഡിയോ  പ്ലേ ചെയ്യുക.






Wednesday 21 August 2013

വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം



ആകാശ ഗംഗകള്‍ പരസ്പരം അകന്നു കൊണ്ടിരിക്കുകയാണെന്നതിന് 1925 ല്‍ അമേരിക്കന്‍ ജ്യോതി ശാസ്ത്രജഞനായ എഡ്വിന്‍ ഹബ്ള്‍  പരീക്ഷണങ്ങളിലധിഷ്ടിതമായ തെളിവുകള്‍ നല്‍കുകയുണ്ടായി. അതായത് ഈ മഹാപ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നുവെന്നര്‍ത്ഥം.പ്രപഞ്ചത്തിന്‍റെ വികാസം ഇന്ന് സ്ഥിതീകരിക്കപ്പെട്ട ശാസ്ത്ര വസ്തുതയാണ്.പ്രപഞ്ചത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതും ഇത് തന്നെയാണ്.

وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ (51:47)
ആകാശത്തെ നാം കൈകളാല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (51:47)

സമയത്തിന്‍റെ ലഘുചരിത്രം (The Brief History of times) എന്ന തന്‍റെ കൃതിയില്‍ സ്റ്റീഫന്‍ ഹോക്കിംഗ് (Stephen Hawking) പറയുന്നു:  പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നുവെന്ന കണ്ടുപിടുത്തം ഇരുപതാം നൂറ്റണ്ടിന്‍റെ ഭൗതിക വിപ്ലവങ്ങളില്‍ അതിപ്രധാനപ്പെട്ട ഒന്നാണ്.

മനുഷ്യന്‍ ദൂരദര്‍ശിനി (ടെലസ്കോപ്പ്) നിര്‍മ്മിക്കാന്‍ പഠിച്ചതിനും എത്രയോ മുന്‍പ് തന്നെ പ്രപഞ്ചത്തിന്‍റെ വികാസത്തെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്നു!

ജ്യോതിശാസ്ത്ര മേഖലയില്‍ അറബികള്‍ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചത്‌ കൊണ്ട് തന്നെ ഖുര്‍ആനിന്‍റെ ജ്യോതിശാസ്ത്ര പരാമര്‍ശങ്ങള്‍ ഒട്ടും അത്ഭുതപ്പെടുത്തുന്നവയല്ലെന്ന് ചിലര്‍ വാദിച്ചേക്കാം. ജ്യോതിശാസ്ത്ര മേഖലയില്‍ അറബികള്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിരുന്നുവെന്ന് പറയുന്നത് ശരി തന്നെ. എന്നാല്‍ അറബികള്‍ ഈ മേഖലയില്‍ നേടിയെടുത്ത പുരോഗതികള്‍ക്കും നൂറ്റാണ്ടുകള്‍ക്കു മുന്‍പേയാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതെന്ന യാഥാര്‍ത്ഥ്യം അത്തരം വ്യക്തികള്‍ മനസ്സിലാക്കാതെ പോകുന്നു. മാത്രമല്ല ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട മഹാവിസ്ഫോടനത്തോടെയാണ് പ്രപഞ്ചത്തിന്‍റെ തുടക്കം എന്ന സിദ്ധാന്തമടക്കം മിക്ക ശാസ്ത്രീയ വസ്തുതകളും അറബികളുടെ ശാസ്ത്രീയ പുരോഗതിയുടെ പാരമ്യത്തില്‍ പോലും അവര്‍ക്ക് ദര്‍ശിക്കാനായിട്ടില്ല എന്നതാണ് വസ്തുത. 

അത്കൊണ്ട് തന്നെ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള ശാസ്ത്രീയ വസ്തുതകളൊന്നും  തന്നെ അറബികള്‍ ജ്യോതി ശാസ്ത്ര മേഖലയില്‍ അവഗാഹം നേടിയത് കൊണ്ടല്ല. നേര്‍ വിപരീതമാണ് യാഥാര്‍ത്ഥ്യമെന്നതാണ് വസ്തുത. ജ്യോതി ശാസ്ത്ര പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ ഉള്‍കൊള്ളുന്നു എന്നതാണ് അറബികള്‍ ഈ മേഖലയില്‍ ഉന്നത നിലകള്‍ കൈവരിക്കുവാനുള്ള കാരണം. 


Tuesday 20 August 2013

സൂര്യന്‍റെ പതനം



കഴിഞ്ഞ 5 ബില്യന്‍ വര്‍ഷങ്ങളായി സൂര്യന്‍റെ ഉപരിതലത്തില്‍ നടക്കുന്ന രാസപ്രക്രിയയുടെ ഭാഗമായാണ് സൂര്യന്‍ പ്രകാശിക്കുന്നത്. ഭൂമിയിലെ മുഴുവന്‍ ജീവനും നാശം വരുത്തിവെക്കത്തക്ക വിധത്തില്‍ ഭാവിയിലെ ഒരു പ്രത്യേക കാലയളവിനു ശേഷം സൂര്യന്‍ പൂര്‍ണ്ണമായും നശിക്കും. സൂര്യന്‍റെ നാശത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:


اللَّـهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ (13:2)
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.(13:2)


يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ اللَّـهُ رَبُّكُمْ لَهُ الْمُلْكُ ۚوَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ(35:13)
രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.(35:13)



وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ (36:38)
'സൂര്യന്‍ അതിനു സ്ഥിരമായുള്ള(നിര്‍ണ്ണിതമായ) ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജഞനുമായ അല്ലാഹു കണക്കാക്കിയതാണിത്.' (36:38)



 خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۗ أَلَا هُوَ الْعَزِيزُ الْغَفَّارُ (39:5)
ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു.രാത്രിയെകൊണ്ട് അവന്‍ പകലിന്മേല്‍ ചുറ്റിപ്പൊതിയുന്നു.പകലിനെകൊണ്ട് അവന്‍ രാത്രിയിന്മേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനേയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധി വരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും. (39:5)


സൂര്യന്‍ ഒരു നിര്‍ണ്ണിതമായ, പരിധി നിശ്ചയിക്കപ്പെട്ട ഒരു  സ്ഥാനത്തേക്ക് ചലിക്കുന്നുവെന്നും , ഈ ചലനം മുന്‍കൂട്ടി നിര്‍ണ്ണയിക്കപ്പെട്ട ഒരു കാലയളവ് വരേക്ക് മാത്രമേ നടക്കുന്നുവെന്നും,  അവസാനം സൂര്യന്‍ പൂര്‍ണ്ണമായി നശിക്കുമെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.




Monday 19 August 2013

Question and Answer- Dr. Zakir Naik [Page-1]


◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙
[Page 01]   [Page 02]   [Page 03]
◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙

1) സാകിർ നായിക് ബൈബിൾ കൊണ്ട് ക്രിസ്ത്യനിയെ വെല്ലു വിളിക്കുന്നു 

       

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

2) എന്ത്കൊണ്ട് ഇസ്ലാമില്‍ പന്നിയിറച്ചി നിശിദ്ധമാക്കിയിരിക്കുന്നു ? ഒരു ക്രിസ്ത്യന്‍ സഹോദരന് സാക്കിര്‍ നായിക്ക് മറുപടി നല്‍കുന്നു.

       

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞
3) എന്ത്കൊണ്ടാണ് ഒരു സദസ്സില്‍ സ്ത്രീകളെ പിൻ സീറ്റിൽ ഇരുത്തുന്നത്?


       

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞


4) എന്ത് കൊണ്ടാണ് ഇസ്ലാമില്‍ പുരുഷന് ഒന്നില്‍ കൂടുതല്‍ (നാല് വരെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദം നല്‍കുന്നത് ?

     

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞


5) ഒരു അമുസ്‌ലിമിന് നിക്കാഹിന് സാക്ഷി നില്‍ക്കാന്‍ പറ്റുമോ ?

    

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞


6) ഇന്ത്യയിൽ എന്തുകൊണ്ട് സ്ത്രീകളെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത്?

   

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞


7) 112 വയസ്സ് പ്രായമുള്ള ഒരാള് 13 വയസ്സുള്ളവളെ വിവാഹം കഴിച്ചാൽ എന്താണ് നമ്മുടെ സമീപനം?

   


۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞


8) ഹിന്ദു മുസ്ലിം ഐക്യം എങ്ങനെ സാധ്യം ആക്കാം ? 

   

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞


9)  Sep-11ന് അമേരിക്കയില്‍ നടന്നത് ഒരു Political Drama അല്ലേ?

 

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞


10)  ഭൂമിയുടെ ആകൃതിയെ കുറിച്ച് ബൈബിളിൽ എന്ത് പറയുന്നു?


   

◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙
[Page 01]   [Page 02]   [Page 03]
◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙