Sunday 10 August 2014

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍


കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍

മുഹമ്മദ്‌ നബി(സ)യും സ്വഹാബത്തുമടങ്ങുന്ന സലഫുസ്വാലിഹുകള്‍ നടന്നു നീങ്ങിയ വെളിച്ചത്തിന്‍റെ പാതയാണ് അഹ് ലുസുന്നത്തി വല്‍ ജമാഅഃ. എന്നാല്‍ ആ പാതയില്‍ നിന്നും ബഹുദൂരം അകലുകയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂരിരുട്ടില്‍ കഴിഞ്ഞു കൂടുകയും ചെയ്യുന്നവരാണ് ഇന്ന് ഭൂരിഭാഗമാളുകളും. നാള്‍ക്കുനാള്‍ പുതിയ ബിദ്അത്തുകളും ഖുറാഫാത്തുകളും ആകര്‍ഷണീയമായ രൂപഭാവങ്ങള്‍ പൂണ്ട് ഇസ്ലാമിന്‍റെ പേരില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. സമൂഹത്തിന് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാരാകട്ടെ അവക്കനുകൂലമായി ഫത് വകളിറക്കുകയും മണ്ണടിഞ്ഞുപോയ പല ദുരാചാരങ്ങളും വീണ്ടും കുഴിമാന്തി പുറത്തുകൊണ്ടു വരികയും ചെയ്യുന്നു.

ഇന്ന് കേരളത്തില്‍ 'സുന്നി' എന്ന ലേബലില്‍ അറിയപ്പെടുന്ന സമസ്തക്കാരും സുന്നത്ത് ജമാഅത്തും തമ്മില്‍ വിശ്വാസാചാരങ്ങളില്‍ വളരെയധികം വ്യത്യാസങ്ങളുണ്ട്. അത്തരം ചില വ്യത്യാസങ്ങള്‍ രേഖകള്‍ സഹിതം താഴെ നല്‍കുന്നു.

(അവലംബം: എം.പി.എ ഖാദിര്‍ കരുവമ്പൊയില്‍ എഴുതി, അഹ് ലുസുന്ന ബുക്സ് പ്രസിദ്ധീകരിച്ച  'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും)



കേരള 'സുന്നി'കള്‍ പറയുന്നു:
  1. കളവുകള്‍ പിമ്പറ്റാം
  2. പ്രത്യേകതയുടെ  ആകെത്തുക സ്വയം പര്യാപ്തത.
  3. -
  4. പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം ഇബ് ലീസിന്‍റെ പ്രമേയം.
  5. അല്ലാഹുവിനോട് ചോദിക്കാന്‍ നമുക്ക് പറ്റുകയില്ല.
  6. അല്ലാഹുവിന്‍റെ ഖജാന നബി(സ)യുടെ പക്കലുണ്ട്.
  7. വിളിക്കപ്പെടുന്നവരില്‍ ഏറ്റവും മെച്ചപ്പെട്ട നാമം മുഹിയുദ്ധീന്‍ ഷെയ്ഖ് തങ്ങളുടേത്.
  8. അരുവിയും  മഴയും വെള്ളവും ഒഴുക്കുന്നത്  മുഹ് യിദ്ധീന്‍ ഷെയ്ഖ്‌ ആണ്.
  9. ല്ലാഹുവിന്‍റെ അനുമതി കൂടാതെ ശൈഖ് ജീലാനി(റ)  മരിച്ചയാളെ  ജീവിപ്പിച്ചു.
  10. നബിദിനാഘോഷം നബി(സ)യുടെ കാലം മുതല്‍ക്ക് തന്നെ തുടങ്ങിയിട്ടുണ്ട്.
  11. നബിദിനാഘോഷം പ്രതിഫലാര്‍ഹാമായ ബിദ്അത്ത് ഹസനത്താകുന്നു. (പുതിയ സമയങ്ങളും ക്രമങ്ങളും നിശ്ചയിച്ചാല്‍ ബിദ്അത്ത് അടിസ്ഥാനപരമാകുന്നു)
  12. സുന്നികളുടെ ഓലിയാക്കന്മാര്‍ 'പോ കഴുതേ, കള്ളക്കഴുവേറീ' എന്നെല്ലാം സലാം മടക്കും.
  13. അല്ലാഹു ആകാശത്തിലാണ് എന്നത് ഒരു ഞെട്ടിപ്പിക്കുന്ന വാദമാണ്.
  14. ഖബര്‍ ആഘോഷ സ്ഥലമാക്കാം.
  15. ഖബറിടത്തില്‍ നിലവിളക്ക് കത്തിക്കാം.
  16. ഖബറിന്മേല്‍ എഴുതല്‍ അനുവദനീയമാണ്.
  17. ചെണ്ടകള്‍ മുട്ടികൊണ്ട് ശൈഖന്മാരുടെ  ഖബറുകള്‍ സിയാറത്ത് ചെയ്യാം.