Monday, 19 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.12

സുന്നികളുടെ ഓലിയാക്കന്മാര്‍ 'പോ കഴുതേ, കള്ളക്കഴുവേറീ' എന്നെല്ലാം സലാം മടക്കും




കേരള 'സുന്നി'കള്‍ പറയുന്നു: "ശൈഖ് അബൂ യസീദുല്‍ ബിസ്താമി(റ) തന്‍റെ ശിഷ്യന്മാരോടൊപ്പം ഒരു യാത്ര ചെയ്യുകയായിരുന്നു. ഒരു അങ്ങാടിയില്‍ നടുറോഡില്‍ ഒരു ഫക്കീര്‍ കിടക്കുന്നു. വെറും ഒരു അസ്ഥിപജഞരം.  മജ്ജയും മാംസവും വറ്റിപ്പോയ ഒരു പേക്കോലം. പ്രാകൃത വേഷം. ശൈഖ് യസീദുല്‍ ബിസ്താമി(റ) ആ ഫഖീറിന്നടുത്തേക്ക് ചെന്നു.സവിനായം സലാം ചൊല്ലിയപ്പോള്‍ മടക്കാതെ ആ ഫഖീര്‍ ഒരു അലര്‍ച്ച. ' പോ കഴുതേ, ഒരു സലാമുമായി  വന്നിരിക്കുന്നു. ച് ഛേ!'  ശൈഖ് ചോദിച്ചു. 'അല്ലയോ ഫഖീറേ, എന്തിനാണ് അങ്ങ് എന്നെ ശകാരിക്കുന്നത്? സലാം പറഞ്ഞതിനോ?

ഫഖീര്‍: "കള്ളക്കഴുവേറീ! നിന്‍റെ സലാം കൊണ്ടു പോയി പുഴുങ്ങി തിന്നെടാ." (ഖസസുല്‍ ഔലിയാ, പേജ്: 286) സലാം മടക്കിയ വ്യക്തി ഔലിയാക്കളില്‍ പെട്ട രിജാലുല്‍ ഗൈബ് ആണെന്ന് ഇതേ പുസ്തകത്തില്‍ തന്നെയുണ്ട്:  ശൈഖ് അരുളി."അദൃശ്യപുരുഷന്മാരില്‍ (രിജാലുല്‍ ഗൈബ്) പെട്ട ഒരാളാണത്. ഇപ്പോള്‍ അത്ര മാത്രം മനസ്സിലാക്കിയാല്‍ മതി." (അതേ പുസ്തകം പേജ്:287) സുന്നികളുടെ ഓലിയാക്കന്മാര്‍ 'പോ കഴുതേ, കള്ളക്കഴുവേറീ' എന്നെല്ലാം സലാം മടക്കും.

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു: "നിങ്ങള്‍ക്ക് അഭിവാദ്യവചനം കൊണ്ട് അഭിവാദ്യമര്‍പ്പിക്കപ്പെട്ടാല്‍ അതിലും ഭംഗിയായി നിങ്ങള്‍  പ്രത്യഭിവാദ്യമര്‍പ്പിക്കുക."(സൂറ. നിസാഅ് 86) സുന്നത്ത് ജമാഅത്തുകാര്‍ ഓലിയാക്കന്മാരായാല്‍ സലാം പറഞ്ഞാല്‍ അതിനേക്കാള്‍ നല്ല വാക്ക് മാത്രമേ പ്രത്യഭിവാദ്യമായി പറയുകയുള്ളൂ.