Tuesday 15 October 2013

Question and Answer- M.M Akbar


1)  ഖുര്‍ആന്‍ പറയുന്നു: "മനുഷ്യനെ അവന്‍ അലഖില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു." [96:2].   എന്താണ്  അലഖ്?


 



2)  അന്ധനും ബധിരനും ദൈവത്തിന്‍റെ നീതിബോധമോ?

  
 
 
 
 
3)  ഏകദൈവാരാധനയാണ് ഇസ്ലാമില്‍ എങ്കില്‍ ഖബറാരാധനയെ മുസ്ലിംകള്‍ എങ്ങിനെ  ന്യായീകരിക്കുന്നു?
 
 https://www.youtube.com/watch?v=DB02_RBoRj0





 

Monday 14 October 2013

Islam & Science - മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു

   
ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ ആയത്തുകളും ചില അറബികള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാഹരിച്ച് ഇംഗ്ലീഷ് ഭാഷയിലേക്ക് ഭാഷാന്തരം ചെയ്യുകയും, ആ വിവരങ്ങളെല്ലാം ഭ്രൂണശാസ്ത്ര പ്രൊഫസറും കാനഡയിലെ ടൊറന്റോ സര്‍വ്വകലാശാലയിലെ ശരീരഘടനാ ശാസ്ത്രവിഭാഗത്തിന്‍റെ തലവനുമായ ഡോ: കീത്ത്മൂറിന് (Keith Moore) സമര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹമിപ്പോള്‍ ഭ്രൂണ ശാസ്ത്രത്തിലെ ഏറ്റവും ഉന്നത പ്രതിഭാധനരില്‍ ഒരാളാണ്. ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട ഖുര്‍ആനിലെ വചനങ്ങളെക്കുറിച്ച് അഭിപ്രായം പറയുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 

ഖുര്‍ആനിലെ ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും ഈ മേഖലയില്‍ ആധുനിക ഭ്രൂണശാസ്ത്രം കണ്ടെത്തിയിട്ടുള്ള മുഴുവന്‍ വസ്തുതകളോടും പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നുവെന്നും, ആധുനിക ഭ്രൂണശാസ്ത്രവുമായി ഒരു രീതിയിലും അത് വിയോജിക്കുന്നില്ലെന്നും തനിക്ക് സമര്‍പ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ സസൂക്ഷമം പരിശോധിച്ചതിന് ശേഷം ഡോ: കീത്ത് മൂര്‍ പ്രസ്താവിക്കുകയുണ്ടായി.

ശാസ്ത്രീയകൃത്യതയെക്കുറിച്ച് തനിക്ക് അഭിപ്രായം പറയാന്‍ സാധിക്കാത്ത ചില വചനങ്ങളും ഖുര്‍ആനില്‍ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖുര്‍ആനിലെ ചില പ്രസ്താവനകള്‍ ശരിയോ തെറ്റോ ആണെന്ന് പ്രഖ്യാപിക്കുവാന്‍ അദ്ദേഹത്തിന് ഖുര്‍ആനിലെ ചില വിവരങ്ങള്‍ ഇനിയും ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തത് കൊണ്ട് സാധിച്ചിരുന്നില്ല. ആധുനിക ഭ്രൂണ ശാസ്ത്ര ഗ്രന്ഥങ്ങളിലോ പഠനങ്ങളിലോ ഒന്നും തന്നെ ഈ വിവരങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തിലുള്ള ഒരു വചനം കാണുക.


اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ  ﴿١﴾  خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢
"സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു."  ( വിശുദ്ധഖുര്‍ആന്‍ 96: 1-2)

അലഖിന് ഉറഞ്ഞു കട്ടിയായ രക്തം എന്നതിന് പുറമെ അള്ളിപ്പിടിക്കുന്നതെന്നും അട്ടയെപ്പോലുള്ള വസ്തുവെന്നും അര്‍ത്ഥങ്ങളുണ്ട്. ഭ്രൂണം പ്രാഥമികഘട്ടത്തില്‍ അട്ടയുടെ ആകൃതിയിലായിരിക്കുമെന്ന കാര്യം ഡോ: കീത്ത് മൂറിന് അറിയുമായിരുന്നില്ല. 

ഇത് നിരീക്ഷിച്ചു കണ്ടെത്തുന്നതിനായി അതിശക്തമായ മൈക്രോസ്കോപ് ഉപയോഗിച്ച്കൊണ്ട് അദ്ദേഹം പഠിക്കുകയുണ്ടായി. താന്‍ നിരീക്ഷിച്ച വസ്തുക്കളെ അട്ടയുടെ രേഖാചിത്രവുമായി താരതമ്യം ചെയ്ത് നോക്കിയപ്പോള്‍ അവ രണ്ടും തമ്മിലുള്ള വിസ്മയാവഹമായ സാദൃശ്യം ദര്‍ശിച്ച അദ്ദേഹം അത്ഭുത സ്തംബ്ദനാവുകയാണുണ്ടായത്. അങ്ങിനെ അതുവരെ അറിഞ്ഞിട്ടില്ലാത്ത പല പുതിയ ഭ്രൂണ ശാസ്ത്ര വിജ്ഞാനങ്ങളും ഖുര്‍ആനിലൂടെ അദ്ദേഹം സ്വായത്തമാക്കി. 

ഭ്രൂണശാസ്ത്ര വസ്തുതകളുമായി ബന്ധപ്പെട്ട ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിക്കപ്പെട്ട എണ്‍പതോളം ചോദ്യങ്ങള്‍ക്ക് ഡോ:കീത്ത് മൂര്‍ ഉത്തരം നല്‍കി. ഭ്രൂണ ശാസ്ത്രവുമായി ബന്ധപ്പെട്ട ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ള മുഴുവന്‍ പരാമര്‍ശങ്ങളും ആധുനിക ഭ്രൂണ  ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ അത്യന്താധുനിക കണ്ടു പിടുത്തങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: "മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ചോദ്യങ്ങള്‍ എന്നോട് ചോദിക്കപ്പെട്ടതെങ്കില്‍ ശാസ്ത്രീയ വിജ്ഞാനത്തിന്‍റെ അഭാവം മൂലം പകുതി പോലും ഉത്തരം നല്‍കുവാന്‍ സാധിക്കുമായിരുന്നില്ല."

കീത്ത് മൂറിന്‍റെ പ്രശസ്തഗ്രന്ഥങ്ങളില്‍ ഒന്നാണ് വളരുന്ന മനുഷ്യന്‍ (The Developing Human). ഖുര്‍ആനില്‍ നിന്നും പുതിയ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയ ശേഷം 1982ല്‍ ഈ ഗ്രന്ഥത്തിന്‍റെ മൂന്നാം പതിപ്പ് അദ്ദേഹം എഴുതി. ഏറ്റവും നല്ല വൈദ്യ ശാസ്ത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ഈ ഗ്രന്ഥത്തിന് ലഭിക്കുകയുണ്ടായി. ലോകത്തിലെ വിവിധങ്ങളായ ഭാഷകളിലേക്ക് ഈ പുസ്തകം ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല വൈദ്യ ശാസ്ത്ര പഠനത്തിന്‍റെ ഒന്നാം വര്‍ഷത്തില്‍ ഭ്രൂണശാസ്ത്രത്തിന്‍റെ പാഠപുസ്തകമായി ഇത് പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു.

1981ല്‍ സൗദി അറേബ്യയിലെ ദമാമില്‍ നടത്തപ്പെട്ട ഏഴാമത്തെ വൈദ്യ ശാസ്ത്ര സമ്മേളനത്തില്‍ ഡോ: മൂര്‍ പറഞ്ഞു:

' മനുഷ്യ വളര്‍ച്ചയെ ക്കുറിച്ച് ഖുര്‍ആന്‍ പറയുന്ന വസ്തുതകള്‍ വ്യക്തമാക്കികൊടുക്കുവാന്‍ സാധിച്ചതില്‍ അതീവസന്തുഷ്ടനാണ് ഞാന്‍. ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള ശാസ്ത്രീയ വിജ്ഞാനങ്ങളില്‍ മിക്കതും അനവധി നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ശാസ്ത്രത്തിന് കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ലായെന്നത് കൊണ്ട്തന്നെ ഖുര്‍ആനിലെ മുഴുവന്‍ ശാസ്ത്രീയ പരാമര്‍ശങ്ങളും ദൈവത്തില്‍ നിന്നാണ് മുഹമ്മദിന് ലഭിച്ചിട്ടുണ്ടാവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തമാണ്. മുഹമ്മദ്‌ ദൈവത്തിന്‍റെ പ്രവാചകനാണെന്നതാണ് എനിക്കതില്‍ നിന്നും മനസ്സിലാവുന്നത്.'

അമേരിക്കയിലെ ഹൗസ്റ്റണിലെ Bayer Collage of Medicine ലെ പ്രസവചികിത്സയുടെയും(Obstetrics) സ്ത്രീരോഗ വിജ്ഞാനത്തിന്‍റെയും (Gynaecology) തലവനായ ഡോ: ജോലൈ സിംപ്സണ്‍ (Joe Leign Simpson) പ്രഖ്യാപിക്കുന്നു:

' എഴുത്തുകാരന്‍റെ (ഖുര്‍ആന്‍ മുഹമ്മദ്‌ എഴുതിയതാണെന്ന തെറ്റിദ്ധാരണയില്‍) നൂറ്റാണ്ടായ ഏഴാം നൂറ്റാണ്ടില്‍ നില നില്‍ക്കുന്ന ശാസ്ത്രീയ വിജ്ഞാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കില്ല പ്രവാചകന്‍റെ വാക്കുകളായ ഈ ഹദീസുകള്‍. പാരമ്പര്യ ശാസ്ത്രവും മതവും (ഇസ്ലാം) തമ്മില്‍ വൈരുദ്ധ്യങ്ങളില്ലെന്ന് മാത്രമല്ല, മതത്തിന് (ഇസ്ലാം) പൗരാണിക ശാസ്ത്രീയ സമീപനങ്ങള്‍ക്ക് വഹ് യിന്‍റെ പിന്‍ബലം നല്‍കികൊണ്ട് ശാസ്ത്രത്തെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുവാന്‍ സാധിക്കും. നൂറ്റാണ്ടുകള്‍ക്ക് ശേഷം സ്ഥിതീകരിക്കപ്പെട്ട പല പ്രസ്താവനകളും ഖുര്‍ആനില്‍ നില നില്‍ക്കുന്നു. ഈ വിജ്ഞാനങ്ങലാവട്ടെ ദൈവത്തില്‍ നിന്നും ഉത്ഭവിച്ചതാണെന്നാണ് ഖുര്‍ആനിന്‍റെ ഭാഷ്യം'


'അലഖ്' എന്ന പദത്തെ കുറിച്ച് എം.എം. അക്ബര്‍ വിശദീകരിക്കുന്നത് കേള്‍ക്കുക.







Thursday 10 October 2013

Islam & Science - ദൈവികതയെ ഊട്ടിയുറപ്പിച്ച് കഅ്ബയുടെ ശാസ്ത്രീയ രഹസ്യങ്ങള്‍


ഇസ്‌ലാം മതവിശ്വാസികളുടെ വിശുദ്ധ കേന്ദ്രമാണ് അറേബ്യയില്‍ സ്ഥിത ചെയ്യുന്ന മക്ക. അതില്‍ ഇസ്‌ലാമിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് കഅ്ബയാണ്. വര്‍ഷങ്ങളായി മക്ക ഒരു വിശുദ്ധനഗരമായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ മക്ക വിശുദ്ധ നഗരമാണെന്നതിന് വേറെയും ഒരുപാട് തെളിവുകളുണ്ട്. ഗണിതശാസ്ത്ര പരമായ ചില തെളിവുകള്‍ നോക്കാം 

രണ്ടു സംഖ്യകളുടെ അനുപാതം അവയുടെ തുകയും ആദ്യത്തെ സംഖ്യയും തമ്മിലുള്ള അനുപാതത്തിന് തുല്യമാണെങ്കില്‍ അവ സുവര്‍ണ്ണാനുപാതത്തിലാണെന്നാണ് (Golden ratio) ഗണിത ശാസ്ത്രജ്ഞര്‍ പറയുക.ഇതിന്റെ വിലയാണ് (1.6180339887....). പൈഥഗോറസ്സും അദ്ദേഹത്തിന്റെ ശിഷ്യന്മാരും പ്രത്യേകമായ ഈ അനുപാതത്തെ വളരെ ഇഷ്ടപ്പെട്ടിരുന്നു.

A,B വശമായി ABCDഎന്ന ഒരു സമചതുരം നിര്മ്മിച്ച് A Dയുടെ മദ്ധ്യബിന്ദുവായി E സങ്കല്‍പിക്കുക. EF=EB ആയിരിയ്ക്കത്തക്കവണ്ണം F എന്ന ബിന്ദു DAയില്‍ കണ്ടുപിടിച്ച്, തുടര്‍ന്ന് AFPG എന്ന സമചതുരം വരച്ചാല്‍ P, AB യെ സുവര്‍ണ്ണ അനുപാതത്തില്‍ വിഭജിക്കും .കൂടാതെ, AB നീളവും AP വീതിയുമുള്ള ഒരു ചതുരം നിര്‍മ്മിച്ചാല്‍ ഏറ്റവും മനോഹരമായ ചതുരം ഇതായിരിയ്ക്കുമത്രേ.  ഇതിനെ ഡിസൈന്‍ സംഖ്യ എന്ന് ചില ആര്‍ക്കിറ്റെക്ടുകള്‍  വിളിക്കാറുണ്ടത്രെ. കഅ്ബയുടെ അളവിനെ ഇതേ അളവുമായി താരതമ്യപ്പെടുത്തിയാല്‍ കഅ്ബ ഡിസൈന്‍ ചെയ്തിരിക്കുന്ന അനുപാതം ഗോള്‍ഡന്‍ സംഖ്യയായി ലഭിക്കുമെന്ന് ശാസ്ത്രലോകം തെളിയിച്ചിരിക്കുന്നു, ഇലകളുടെ വിതാനം  എന്നിവയെല്ലാം സുവര്‍ണവിതാനത്തിലാണെന്നത് അവയുടെ പിന്നിലുള്ള ദൈവിക ഇടപെടലിന്റെ ഉദാഹരണമാണ്. ഇലകളും മനുഷ്യഹൃദയവും ഡി.എന്‍.എയും സംവിധാനിച്ച അതേ ദൈവത്തിന്റെ കൃത്യമായ ഇടപെടലുകളിലൂടെയാണ് വിശുദ്ധ ദേവാലയമായ കഅ്ബയും നിര്‍മിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണിത്. മനുഷ്യനിര്‍മിതമായ ഈജിപ്തിലെ പിരമിഡുകള്‍ പ്രസിദ്ധമായ ചിത്രങ്ങള്‍ ഗ്യാലക്‌സികള്‍ തമ്മിലുള്ള അകലം എന്നിവയുടെ അനുപാതവുമെല്ലാം ഈ ഗോള്‍ഡന്‍ അനുപാതത്തിലാണ് നിലനില്‍ക്കുന്നത്. മനുഷ്യ ശരീരത്തിലെ ചില ഭാഗങ്ങളും ഈ അനുപാതം കാത്തുസൂക്ഷിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ തലമുതല്‍ പാദം വരെയുള്ള ഭാഗങ്ങള്‍ നേര്‍പകുതിയാക്കുകയും മുകളില്‍ പറഞ്ഞ സുവര്‍ണ അനുപാത രീതിയില്‍ കണക്കാക്കിയാല്‍ അതിലും കിട്ടുന്ന സംഖ്യ 1.618 എന്നായിരിക്കുമത്രെ.

ലോകത്തിന്റെ സുവര്‍ണ അനുപാത ഇടം
കഅ്ബ നില്‍ക്കുന്ന സ്ഥലമാണ് ലോകത്തിന്റെ സുവര്‍ണ അനുപാതം കൃത്യമായ ഇടം എന്നും അഭിപ്രായമുണ്ട്. മക്കയും നോര്‍ത്ത് പോളും(ഉത്തരധ്രുവം) തമ്മിലുള്ള അകലം 0763168 കിലോമീറ്ററാണ്. അതുപോലെ മക്കയും സൗത്ത്‌പോളും(ദക്ഷിണധ്രുവം) തമ്മിലുള്ള അകലം 1234832 കിലോമീറ്ററാണ്. എന്നാല്‍ ഇവ തമ്മിലുള്ള അനുപാതം, അതായത് 0763168/1234832 എന്നത് 1.6180342991 ആണ്. എളപ്പത്തിനായി അതിനെ 1.618 എന്നാക്കാം. ഇത് മക്ക ലേകത്തിന്റെ കേന്ദ്ര ബിന്ദുവാണെന്നതിന് മറ്റൊരു തെളിവാകുന്നു. ഇങ്ങനെ വ്യത്യസ്തമായ അനുപാതത്തിലൂടെ ഭൂമിയുടെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് കണക്കാക്കിയാലും ഡിസൈന്‍ സംഖ്യ 1.618 ആയി ലഭിക്കുന്നുണ്ടെന്നതാണ് വസ്തുത.  
ഖുര്‍ആനില്‍ സൂറ ആലുഇംറാനിലാണ് മക്കയെക്കുറിച്ച് പരാമര്‍ശമുള്ളത്. ബക്ക എന്നാണ് അവിടെ പേരുവിളിച്ചത്. അത് പരാമര്‍ശിച്ച ആകെ അക്ഷരങ്ങളുടെ എണ്ണം 47 ആണ് ആണ്. അതിനെ 1.618 എന്ന സംഖ്യകൊണ്ട് ഹരിച്ചാല്‍ 29 എന്ന് ലഭിക്കും ബക്ക കഴിഞ്ഞ് ബാക്കിയുള്ള അക്ഷരങ്ങളുടെ എണ്ണം 29 ആണ്. അതായത് ഗോള്‍ഡന്‍ അനുപാതമനുസരിച്ച് പരാമര്‍ശിച്ച അക്ഷരങ്ങളുടെ എണ്ണം പോലും ഈ അനുപാതം കാത്തു സൂക്ഷിക്കുന്നു.  ഇപ്രകാരം വ്യത്യസ്ത കണക്കുകളിലും ദൈവിക സൃഷ്ടിപ്പിലും മക്ക തികച്ചും ദൈവിക ദൃഷ്ടാന്തമായി തുടരുന്നു.

കടപ്പാട്: http://www.islampadasala.com

Wednesday 2 October 2013

Islam & Science - വിരലടയാളം

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

"മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌? അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ." [75:  3,4]



മൃതിയടഞ്ഞവരുടെ എല്ലുകള്‍ മണ്ണുമായി ലയിച്ച് ഭൂമിയില്‍ ചിന്നിച്ചിതറി കഴിഞ്ഞാല്‍ അന്ത്യനാളില്‍ ഓരോരുത്തരെയും തിരിച്ചറിയുന്നതെങ്ങിനെയെന്ന്‍ അവിശ്വാസികള്‍ വാദിക്കാറുണ്ട്. എന്നാല്‍ മരിച്ചവരുടെ എല്ലുകളെ ഒരുമിച്ച് കൂട്ടുക മാത്രമല്ല, അവരുടെ വിരലടയാളം പോലും അതേപടി  അതേ പടി പൂര്‍ണ്ണമായും പുനസൃഷ്ടിക്കുവാന്‍ കൂടി സാധിക്കുമെന്ന് സര്‍വ്വശക്തനായ അല്ലാഹു പ്രഖ്യാപിക്കുന്നു.

വ്യക്തികളുടെ വ്യക്തിത്വത്തിന്‍റെ തിരിച്ചറിവിനെ കുറിച്ച് പറയുമ്പോള്‍ എന്ത് കൊണ്ടാണ് ഖുര്‍ആന്‍ വിരലടയാളത്തെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കുന്നത്?

1880-ല്‍ സര്‍ ഫ്രാന്‍സിസ് ഗോള്‍ട്ടി (Sir Francis Golti)ന്‍റെ ഗവേഷണങ്ങള്‍ക്ക് ശേഷം വിരലടയാളം തിരിച്ചറിയലിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗമായി സ്വീകരിക്കപ്പെട്ടു. ലോകത്തുള്ള ഏത് രണ്ട് വ്യക്തികളെടുത്താലും ഒരേ രീതിയിലുള്ള വിരലടയാളം ദര്‍ശിക്കുക സാധ്യമല്ല. ഇക്കാരണത്താലാണ് ലോകത്തെല്ലായിടത്തുമുള്ള പോലീസ് സേന കുറ്റവാളികളെ കണ്ടെത്തുന്നതിനായി വിരലടയാളം ഉപയോഗികുന്നത്.

വിരലടയാളത്തിന്‍റെ അതുല്യതയെക്കുറിച്ച് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ക്കാണറിയുക? സൃഷ്ടികര്‍ത്താവിനല്ലാതെ മറ്റാര്‍ക്കും അറിയുക സാധ്യമായിരുന്നില്ല.



Islam & Science - ഉറുമ്പുകളുടെ ജീവിതരീതിയും ആശയവിനിമയവും

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

സുലൈമാന് വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു. അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ[27: 17,18]




ഉറുമ്പുകള്‍ പരസ്പരം സംസാരിക്കുന്നുവെന്നും സങ്കീര്‍ണ്ണമായ ആശയങ്ങള്‍ പരസ്പരം കൈമാറുന്നുവെന്നും ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ വെറും കെട്ടുകഥകളോ യക്ഷികഥകളോ മാത്രമാണെന്ന് പറഞ്ഞ് പലരും പണ്ട് കളിയാക്കിയിട്ടുണ്ടാവാം. ഉറുമ്പുകളുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട, മനുഷ്യന് മുമ്പ് പരിചയമില്ലാത്ത പല വസ്തുതകളും ആധുനിക ഗവേഷണങ്ങള്‍ ഇന്ന് തെളിയിച്ചിട്ടുണ്ട്. ജന്തുക്കളില്‍ മനുഷ്യന്‍റെ ജീവിതരീതിയുമായി വളരെയധികം സാദൃശ്യങ്ങളുള്ളത് ഉറുമ്പുകളുടെ ജീവിതരീതിയാണെന്ന് ഗവേഷണനിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ഉറുമ്പുകളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന വസ്തുതകളില്‍ നിന്നും ഇത് മനസ്സിലാക്കാവുന്നതാണ്. 

  1. മനുഷ്യര്‍ ശവം മറവ് ചെയ്യുന്ന അതേ രീതിയില്‍ തന്നെ ഉറുമ്പുകളും ശവം മറവ് ചെയ്യുന്നു.
  2. കാര്യസ്തന്മാരും, മേല്‍നോട്ടക്കാരും, തലയാളുക്കളും, ജോലിക്കാരുമടങ്ങുന്ന അതിസങ്കീര്‍ണ്ണമായ തൊഴില്‍ വിഭജന വ്യവസ്ഥ തന്നെ അവരില്‍ നില നില്‍ക്കുന്നു. 
  3. നര്‍മ്മ സല്ലാപം നടത്തുന്നതിനായി ചിലപ്പോഴൊക്കെ അവ പരസ്പരം കൂടിയിരിക്കുന്നു.
  4. അത്യുന്നതമായ ആശയവിനിമയ സമ്പ്രദായം അവര്‍ക്കിടയില്‍ നില നില്‍ക്കുന്നു.
  5. കൊള്ളകൊടുക്കകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥിരമായ കമ്പോളങ്ങളും ചന്തകളും അവക്കിടയിലുണ്ട്.
  6. ഹേമന്ത കാലത്തെ ദീര്‍ഘകാല ആവശ്യത്തിനായി ഉറുമ്പുകള്‍ ധാന്യങ്ങള്‍ സൂക്ഷിച്ചു വക്കുന്നു.ധാന്യങ്ങള്‍ മുളച്ചു തുടങ്ങുകയാണെങ്കില്‍, വളരാനനുവദിച്ചാല്‍ ചീഞ്ഞു പോകുമെന്ന കാരണത്താല്‍ അവ വേരുകള്‍ മുറിച്ചു മാറ്റുന്നു. മഴ കാരണത്താല്‍ സംഭരിച്ച ധാന്യങ്ങള്‍ നനയുകയാണെങ്കില്‍, ഉണക്കുന്നതിനായി സൂര്യ പ്രകാശത്ത് കൊണ്ട് വക്കുന്നു. ഈര്‍പ്പം കാരണം വേരുകള്‍ മുളക്കുകയും തദ്വാര ധാന്യങ്ങള്‍ ചീഞ്ഞു പോകുകയും ചെയ്യുമെന്ന ഭയത്താല്‍ സൂര്യ പ്രകാശത്തില്‍ ഉണക്കാനിട്ട ധാന്യങ്ങള്‍ ഉണങ്ങിയ ഉടനെ തന്നെ അകത്തേക്ക് തിരിച്ചു കൊണ്ട് വെക്കുന്നു.
ഇനി മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനം ഒന്ന് കൂടി വായിച്ചു നോക്കുക.



താഴെ ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോ ചേര്‍ക്കുന്നു:





ഉറുമ്പുകള്‍ ഒരു ദൈവീകദ്രിഷ്ടാന്തം (വീഡിയോ)





ഉറുമ്പുകളുടെ അത്ഭുത ലോകം.ഭാഗം 1


ഉറുമ്പുകളുടെ അത്ഭുത ലോകം.ഭാഗം 2






Tuesday 1 October 2013

Question & Answer - Sheikh Ahmed Deedat


1)  ഞാനും പിതാവും ഒന്നാണ് എന്ന യേശുവിന്‍റെ വചനത്തെ ക്കുറിച്ചും,  എന്നില്‍ കൂടിയല്ലാതെ പിതാവിലേക്കാരും എത്തുന്നില്ല എന്ന വചനത്തെ ക്കുറിച്ചും എന്ത് പറയുന്നു?